Job 18

1അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്:

2“നിങ്ങൾ എത്രത്തോളം വാക്കുകൾക്ക് കുടുക്കുവയ്ക്കും?
ബുദ്ധിപ്രയോഗിക്കുക; പിന്നെ നമുക്ക് സംസാരിക്കാം.

3ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും

ഞങ്ങൾ നിങ്ങൾക്ക് അശുദ്ധരായി തോന്നുന്നതും എന്ത്?
4കോപത്തിൽ സ്വയം കടിച്ചുകീറുന്നവനേ,
നിന്റെ നിമിത്തം ഭൂമി നിർജ്ജനമായിത്തീരണമോ?
പാറ അതിന്റെ സ്ഥലം വിട്ടുമാറണമോ?

5ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും;

അവന്റെ അഗ്നിജ്വാല പ്രകാശിക്കുകയില്ല.
6അവന്റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും;
അവന്റെ ദീപം കെട്ടുപോകും.

7അവൻ ഉറച്ച കാലടി വയ്ക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും;

അവന്റെ സ്വന്ത ആലോചന അവനെ തള്ളിയിടും.
8അവന്റെ കാല് വലയിൽ കുടുങ്ങിപ്പോകും;
അവൻ ചതിക്കുഴിക്കുമീതെ നടക്കും.

9കെണി അവന്റെ കുതികാലിന് പിടിക്കും;

അവൻ കുടുക്കിൽ അകപ്പെടും.
10അവന് നിലത്ത് കുരുക്ക് മറച്ചുവയ്ക്കും;
അവനെ പിടിക്കുവാൻ പാതയിൽ കെണി ഒളിച്ചുവയ്ക്കും.
11ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും;
അവന്റെ കാലുകളെ പിന്തുടർന്ന് അവനെ വേട്ടയാടും.

12അവന്റെ അനൎത്ഥം വിശന്നിരിക്കുന്നു;

വിപത്ത് അവന്റെ അരികിൽ ഒരുങ്ങി നില്ക്കുന്നു.
13അത് അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും;
മരണത്തിന്റെ കടിഞ്ഞൂൽ അവന്റെ അവയവങ്ങളെ തിന്നുകളയും.

14അവൻ ആശ്രയിച്ച കൂടാരത്തിൽനിന്ന് വേർ പറിഞ്ഞുപോകും;

ഭീകരതയുടെ രാജാവിന്റെ അടുക്കലേക്ക് അവനെ കൊണ്ടുപോകും.
15അവന് ആരുമല്ലാത്തവർ അവന്റെ കൂടാരത്തിൽ വസിക്കും;
അവന്റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും.

16അടിയിൽ അവന്റെ വേര് ഉണങ്ങിപ്പോകും;

മീതെ അവന്റെ കൊമ്പ് വാടിപ്പോകും.
17അവന്റെ ഓർമ്മ ഭൂമിയിൽനിന്ന് നശിച്ചുപോകും;
തെരുവീഥിയിൽ അവന്റെ പേര് ഇല്ലാതാകും.

18അവനെ വെളിച്ചത്തുനിന്ന് ഇരുട്ടിലേക്ക് തള്ളിയിടും;

ഭൂതലത്തിൽനിന്ന് അവനെ ഓടിച്ചുകളയും.
19സ്വജനത്തിന്റെ ഇടയിൽ അവന് പുത്രനോ പൌത്രനോ ഇല്ലാതെയിരിക്കും;
അവന്റെ പാർപ്പിടം അന്യം നിന്നുപോകും.
20പശ്ചിമവാസികൾ അവന്റെ ദിവസം കണ്ട് വിസ്മയിക്കും;
പൂർവ്വദേശക്കാരും അമ്പരന്ന് പോകും.

നീതികെട്ടവന്റെ വാസസ്ഥലം ഇങ്ങനെയാകുന്നു.

ദൈവത്തെ അറിയാത്തവന്റെ സ്ഥലം ഇങ്ങനെ തന്നെ”.
21

Copyright information for MalULB